Hot Posts

6/recent/ticker-posts

തൊടുപുഴയിൽ വാഹനാപകടത്തിൽ ഈരാറ്റുപേട്ട സ്വദേശിനിയുടെ മകളും മരിച്ചു


ചൊവ്വാഴ്ച തൊടുപുഴയിൽ വാഹനാപകടത്തിൽ മരണപ്പെട്ട  ഈരാറ്റുപേട്ട സ്വദേശിനിയുടെ മകളും മരിച്ചു. നടക്കൽ സലഫി നഗർ സ്വദേശിനി പുത്തൻപറമ്പിൽ റെജീന ഹസ്സൻ (58) ആണ് മരിച്ചത്.


മകൾ ഫാത്തിമ (15) പിന്നീട് ആശുപത്രിയിൽ മരണപ്പെട്ടു. തൊടുപുഴ ഒളമറ്റം പെരുക്കോണിയിലാണ് അപകടം ഉണ്ടായത്. കാർ, സ്കൂട്ടർ, ഓട്ടോ, എന്നീ വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്. 




അപകടത്തിൽപ്പെട്ട ഓട്ടോയിലാണ് റെജീന ഉണ്ടായിരുന്നത്. ഒപ്പം യാത്ര ചെയ്ത മറ്റ് നാല് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. മൂവാറ്റുപുഴയിൽ പോയി ഈരാറ്റുപേട്ടക്ക് മടങ്ങുകയായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നവർ.



ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹനങ്ങളിൽ എത്തിയവരും പരിക്കേറ്റവരെ വാഹനത്തിൽ നിന്നും പുറത്തെടുത്ത് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെനേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. 


സംഭവം അറിഞ്ഞ് തൊടുപുഴയിൽ നിന്നും പോലീസ് എത്തി റോഡിൽ നിന്നും വാഹനം നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. തൊടുപുഴ അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.  

പരേതനായ പി കെ ഹസ്സൻ ആണ് റജീനയുടെ ഭർത്താവ്. മൃതദേഹങ്ങൾ തൊടുപുഴയിലെ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് (ബുധനാഴ്ച) ഉച്ചക്ക്  ശേഷം ഈരാറ്റുപേട്ട പുത്തൻപ്പള്ളിയിൽ ഖബറടക്കും.
 
മക്കൾ: നാസിയ ഹസ്സൻ (നഴ്സ് ഇടുക്കി മെഡിക്കൽ കോളേജ്), സാനിയ നദീർ, മനാഫ്, മാഹിൻ, ഫാത്തിമ (അപകടത്തിൽ മരണപ്പെട്ടു), മരുമക്കൾ  ഷെഫീക് (20 ഏക്കർ), നദീർ (പീരുമേട് പോലീസ് സ്റ്റേഷൻ), ആഷ്നാ (മുണ്ടക്കയം).

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ