Hot Posts

6/recent/ticker-posts

വൈറലായി സംസ്കരിക്കും മുൻപ് കരഞ്ഞ്, ‘മരിച്ച്’ തിരിച്ചുവന്ന കുഞ്ഞ്


representative image

അസം: ചാപിള്ളയെന്നു സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ വിട്ടുനൽകിയ കുഞ്ഞ് സംസ്കരിക്കുന്നതിനു സെക്കൻഡുകൾക്കു മുൻപ് കരഞ്ഞു. മൺമറയും മുൻപുള്ള ആ കരച്ചിലിലൂടെ പുനർജനിച്ചത് ജീവിതത്തിലേക്ക്. 


സിൽചറിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭത്തിന്റെ ആറാംമാസം ചാപിള്ളയായി പിറന്ന കുഞ്ഞാണ് നാടകീയ നിമിഷങ്ങളിലൂടെ ജീവിതത്തിനു തുടക്കമിട്ടത്. 6 മാസം ഗർഭിണിയായ ഭാര്യയെ അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു.



സ്ഥിതി ഗുരുതരമാണെന്നും കുഞ്ഞിനെയോ അമ്മയേയോ ഒരാളെ മാത്രമേ രക്ഷിക്കാനാവൂ എന്നും ഡോക്ടർമാർ പറഞ്ഞു. തുടർന്നു പ്രസവം നടത്തി അമ്മയെ രക്ഷിക്കാൻ ബന്ധുക്കൾ നിർദേശിച്ചു. 



ചാപിള്ളയെയാണു പ്രസവിച്ചതെന്നു ഡോക്ടർമാർ പറഞ്ഞു. മൃതദേഹം പാക്കറ്റിലാക്കി ബന്ധുക്കൾക്കു നൽകി. തുടർന്നു സംസ്കരിക്കാൻ കൊണ്ടുപോയി. സംസ്കാരച്ചടങ്ങിന്റെ ഒടുവിൽ ആചാരത്തിന്റെ ഭാഗമായി പാക്കറ്റ് തുറന്നപ്പോൾ കുഞ്ഞ് പെട്ടെന്നു കരഞ്ഞു.

ഉടൻ മാതാപിതാക്കൾ കുഞ്ഞിനെയെടുത്ത് ആശുപത്രിയിലേക്കു പാഞ്ഞു. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആശുപത്രിക്കെതിരെ ചികിത്സാ പിഴവിന് മാതാപിതാക്കൾ പരാതി നൽകി. ഗ്രാമവാസികൾ പ്രതിഷേധിച്ചു. 

Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി