Hot Posts

6/recent/ticker-posts

ശ്രീനാരായണ ഗുരു അവസാനമായി പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിൽ പൂത്താല സമർപ്പണം നടന്നു

വൈക്കം: ശ്രീനാരായണ ഗുരു അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലെ 98-ാമത് മഹോത്സവത്തോടനുബന്ധിച്ച് ഉത്സവത്തിന് ചാരുതപകർന്ന് പൂത്താല സമർപ്പണം നടന്നു. തലയാഴം ഈസ്റ്റ് എസ് എൻ ഡി പി ശാഖാ യോഗത്തി ന്റെയും വനിതാ സംഘത്തിന്റെയും കുടുംബ യൂണിറ്റുകളുടേയും സംയുക്താഭിമുഖ്യത്തിൽ ശാഖായോഗം ഓഫീസ് അങ്കണത്തിൽ നിന്നാണ് താലപ്പൊലി പുറപ്പെട്ടത്. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
വാദ്യഘോഷവും ഗരുഡൻ പയറ്റും താലപ്പൊലിക്ക് മിഴിവേകി. ക്ഷേത്രാങ്കണത്തിൽ താലപ്പൊലിയെത്തിയതോടെ വാദ്യഘോഷം പാരമ്യത്തിലെത്തി. വാദ്യഘോഷത്തിൻ്റെ പെരുക്കത്തിനൊപ്പം ഗരുഡൻമാരും ചുവട് വച്ചതോടെ ഭക്തരും ആത്മഹർഷത്തിലായി. ഏഴിന് താലപ്പൊലി ക്ഷേത്ര സങ്കേതത്തിലെത്തി താല സമർപ്പണം നടത്തി. 
തലയാഴം ഈസ്റ്റ് എസ് എൻ ഡി പി ശാഖാ യോഗം പ്രസിഡൻ്റ് ടി.എസ് സജീവ്, സെക്രട്ടറി പ്രീജു കെ. ശശി, കുടുംബയൂണിറ്റ് കൺവീനർമാരായ തങ്കമണി, ജയമ്മ, ശാരി, യൂണിയൻ കമ്മറ്റി അംഗം കെ.എസ്. സിദ്ധാർഥൻ, ശാഖായോഗം കമ്മറ്റി അംഗങ്ങളായ രാജേഷ്, രാകേഷ് തുടങ്ങിയവർ നേതൃത്വം നൽകി.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്