Hot Posts

6/recent/ticker-posts

പരിമിതികളുടെ നടുവിൽ ഈരാറ്റുപേട്ട സർക്കാർ ആശുപത്രി

ഈരാറ്റുപേട്ട: കുറെ വർഷങ്ങളായി നടന്നു വരുന്ന ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിൽസ നിർത്തിയതായി നാട്ടുകാരുടെ ആക്ഷേപം. ദിവസവും 400 രോഗികൾ ഒ.പി.യിലെത്തുന്ന ഈ സർക്കാർ ആശുപത്രി സാധാരണക്കാരുടെ ആശ്രയമാണ്. 
ഇവിടെ 40 പേരെ കിടത്തി ചികിൽസക്കുവാനുള്ള സൗകര്യമുണ്ട്. ഇതിനാണ് തടസ്സം നേരിട്ടിരിക്കുന്നത്.
നഴ്സുമാരുടെ കുറവുകൊണ്ടാണ് കിടത്തി ചികിൽസ മുടങ്ങുവാൻ കാരണമെന്ന് അധികൃതരുടെ വിശദീകരണം. രാത്രികാലങ്ങളിൽ ഒരു ഡോക്ടറുടെയും നഴ്സുമാരുടെ സേവനം ഈ കുടുംബാരോഗ്യ കേന്ദ്രത്തിൽ അനുവദിക്കണമെന്ന് മുറവിളി ഉയർന്നിട്ട് വർഷങ്ങളായി. എന്നാൽ ഈ ആവശ്യത്തെ അധികൃതർ അവഗണിക്കുകയാണ് ചെയ്യുന്നത്. 
50 ലക്ഷം രൂപ മടക്കി പണിത എക്സ് റേ യൂണിറ്റ് ജൂണിൽ ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെയും പ്രവർത്തനം തുടങ്ങീയിട്ടില്ല. ഇത് നഗരസഭയുടെ അനാസ്ഥയാണെന്ന് നാട്ടുകാരുടെ ആക്ഷേപം.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം