Hot Posts

6/recent/ticker-posts

പ്രണയപ്പകയിൽ ജീവനെടുക്കുന്നത് വർദ്ധിക്കുന്നു


പ്രണയപ്പകയിൽ ജീവൻ നഷ്ടമാകുന്ന സംഭവങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായാണ് പൊലീസിന്റെ കണക്ക്. പ്രണയം തകർന്നതിനെത്തുടർന്ന് കോട്ടയം ജില്ലയിൽ പത്തുവർഷത്തിനിടെ മൂന്നു കൊലപാതകങ്ങളുണ്ടായി. 


2013 നവംബറിൽ മിമിക്രി കലാകാരൻ ചങ്ങനാശേരി മുങ്ങോട്ട് പുതുപ്പറമ്പിൽ ലെനീഷ് കൊല്ലപ്പെട്ടു. പാമ്പാടി കുന്നേൽപാലത്തിനു സമീപം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രണയബന്ധത്തിൽ നിന്നു ലെനീഷ് പിന്മാറിയതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു കണ്ടെത്തി. സംഭവത്തിൽ കാമുകി  ശ്രീകല അറസ്റ്റിലായി. 


2017 ഫെബ്രുവരിയിൽ ആർപ്പൂക്കര സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ ഫിസിയോതെറപ്പി വിദ്യാർഥി ലക്ഷ്മിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു. പ്രണയം നിരസിച്ചതായിരുന്നു ആക്രമണത്തിനു കാരണം. ആദർശ് എന്ന യുവാവും ജീവനൊടുക്കിയിരുന്നു.


പാലാ സെന്റ് തോമസ് കോളജ് ക്യാംപസിൽ ഫുഡ് ടെക്‌നോളജി വിദ്യാർഥിനി നിഥിനാമോൾ കൊല്ലപ്പെട്ടത് 2017 ഒക്ടോബറിൽ ആയിരുന്നു.
പ്രണയത്തിൽ നിന്ന് പിന്മാറിയതായിരുന്നു ആക്രമണകാരണം. സഹപാഠി അഭിഷേക് അറസ്റ്റിലായി.


ഇക്കഴിഞ്ഞ ദിവസം കറുകച്ചാലിൽ പ്രണയത്തിൽ നിന്ന് പിൻമാറിയതിന്റെ പേരിൽ യുവാവ് 17 കാരിയെ കത്രിക ഉപയോ​ഗിച്ച് കുത്തിയിരുന്നു. പാമ്പാടി കുറ്റിക്കല്‍ സ്വദേശിയായ പതിനേഴുകാരിക്കാണ് പരിക്കേറ്റത്. വയറില്‍ കുത്താനുള്ള ശ്രമം തടയുമ്പോള്‍ കൈയില്‍ കുത്ത് കൊള്ളുകയായിരുന്നു. സംഭവത്തില്‍ പാമ്പാടി പൂതകുഴി ചീനികടുപ്പില്‍ അഖില്‍ സി.സുനിലി(21)നെ കറുകച്ചാല്‍ പോലീസ് അറസ്റ്റുചെയ്തു. 

Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ