Hot Posts

6/recent/ticker-posts

കടവുപുഴ പാലത്തിനായി കവിതയെഴുതി ഇരുമാപ്ര സ്വദേശി




മൂന്നിലവ് കടവുപുഴ പാലം തകർന്നിട്ട്  രണ്ട് വർഷം തികയുകയാണ്. നിരവധിയാളുകളുടെ  പറഞ്ഞറിയിക്കാൻ കഴിയാത്ത യാത്രാദുരിതം അന്തമായി തുടരുകയും ചെയ്യുന്നു.


പലവിധത്തിലുള്ള പ്രതിഷേധങ്ങളും പാലം പുനർനിർമ്മിക്കാത്തതിന്റെ പേരിൽ ഇവിടെ നടന്നിട്ടുണ്ട്. ഇപ്പോൾ പാലത്തിന്റെ ദുരവസ്ഥയെക്കുറിച്ച് കവിത രചിച്ചിരിക്കുകയാണ് മൂന്നിലവ് ഇരുമാപ്ര സ്വദേശി റോബിൻ. 


തന്റെ കലാസൃഷ്ടി ആരെയും കുറ്റപ്പെടുത്താനോ നോവിക്കാനോ അല്ലായെന്നും റോബിൻ പറയുന്നു.  'പാലം കടക്കുവോളം' എന്നാണ് റോബിൻ കവിതയ്ക്ക് പേര് നല്കിയിരിക്കുന്നത്. 


കവിതയുടെ പൂർണ രൂപം

"പാലം കടക്കുവോളം" സായന്തനത്തിൻ തീരത്തിരിപ്പൂ ഞാനീ ശോണയരുണനറബിക്കടലിൽ മറയുന്നതും കാത്തു കാത്തു.
 ഓർമ്മതൻ ഏടുകൾ കടൽക്കാറ്റടിച്ചൊന്നൊ-ന്നായ് മറിയുന്നു.
സ്മൃതി നിറയുന്നൂ ജീവിത- ചിത്രജാലകം തുറക്കുന്നു.
പ്രതാപസൂര്യനുദിച്ചിരുന്നോരാദിനരാത്രങ്ങൾ പോയി മറഞ്ഞിരുന്നു കേവലൻ ശരശയ്യയിൽ കിടക്കുമോരാചാര്യൻ ഞാനിന്ന്.
ഏറെ പ്രയത്നിച്ചെൻ ജന്മനാടിനെ സേവിച്ചു പാലിച്ചു ഞാൻ നിയമങ്ങളും ചോര- ഏറിൽ വീണപ്പോഴും പതറീല ഞാൻ.
എങ്കിലും ബ്രൂട്ടസുമാർ വീഴ്ത്തിയെന്നെ കുത്തി  പിന്നിൽ നിന്നും നിരന്തരം
എൻ വീഴ്ച താഴ്ചകൾ ജന്മലക്ഷ്യങ്ങളായ് കരുതുവോർ പിന്നെ 
മൂടിയെൻ പ്രാണനെ അപവാദ ശരങ്ങളായ്.
ജീവൻ തുടിക്കുമെൻ ഹൃദയത്തിൽ അവർ വച്ചു റീത്തുകൾ ഉയർത്തി
ഈഗുലാവുകൾ, കൊടി കുത്തിയും നിറുത്തീ.
യഞ്ജരുക്കങളിൽ 
ശ്രുതിചേർത്തവർ പാടീ കഥ, എൻ കീർത്തിയിൻ തിരശീലയും ചീന്തി.
കരുതിയതാമെൻ കരങ്ങളിലാണീ ഉറപ്പിച്ചൂ-
കശ്മലർ വീണ്ടും ഇവൻ ഉണരല്ലേ സ്വാമീയൊരിക്കലും. അപരന്റെ കണ്ണീർ നെഞ്ചേറ്റു വാങ്ങി ഞാനരചനായി ജനകീയ- രചനായി അത്താണിയായി സാധു ജന്മങ്ങൾക്ക്
 കടന്നവരെന്നിലൂടങ്ങ് മറുകര എത്തിയോരനേകർ  നന്ദിക്കായ് കാത്തീല നന്മ ചെയ്യുന്നതേ മുഖ്യം ഉണ്മയുള്ള കാലത്തോളവുമുപകാരമായിരിക്കണം  മമജീവിതം
കാലചക്ര പ്രവാഹത്തിൽ രൂപ മാറ്റങ്ങളേറെ വന്നു ബലഹീനൻ കാലുകൾ ദ്രവിച്ചും
കായം പൊടിഞ്ഞും ജീവനാഡികൾ തകർന്നുമിന്നുകാക്കുന്നേനണിയുന്നേൻ മരണഭാഗ്യം പാലമായോനെൻ ജീവിതമിരുകരകളെ ചേർത്തുനിർത്തീ മണ്ണിൽ  ജനജീവിതവുമെളുതായീ.
എങ്കിലും പിടയുന്ന- 
വേദനയാലിടറിവീഴുമ്പോഴും ചിലർ കണ്ടിട്ടും കാണാതെയും കേട്ടിട്ടും കേൾക്കാതെയുമിനിയും ചിലർ. 
വയോവൃദ്ധനെ തഴഞ്ഞും 
പുതുപാലങ്ങളെ തെരഞ്ഞും ചിലർ. കാലമേ എനിക്ക് നീതി ചെയ്യൂ നീ എങ്കിലും കർമ്മസസാക്ഷിയെ. നാടിനായി സമർപ്പിച്ചെൻ ജീവിതം വീടും മറന്ന് വീട്ടുകാര്യങ്ങളും എരിതീയിലെൻ ജീവിതമെരിഞ്ഞടങ്ങുമ്പോഴും പകരുന്നു എണ്ണയതിൽ ചിലർ  കുശാഗ്രബുദ്ധികൾ 
ഒടുവിൽ തുരുമ്പിച്ചെൻ ഗാത്രമുതിർന്നു വീഴുമ്പോഴും പ്രാണൻ മഴ മഞ്ഞുകളേറ്റുരുകി വീഴുമ്പോഴും  കണ്ടുനിന്നു ഹസിക്കുന്നനേകരുണ്ടെ-ന്ന സത്യം  കണ്ടറിയുന്നേനിന്നുഞാൻ  
നെഞ്ചിലൊരുനരിപ്പോടെരിയുന്നു പാലമായി 
കടപുഴപ്പാലമായനേകർക്ക് കടക്കുവാൻ ഉള്ള പാതയൊരു ജന്മം ഇങ്ങിനി വേണ്ടേ വേണ്ട
എങ്കിലും നല്ല നാളുകൾ വരട്ടെ ജനതയ്ക്ക് പുതുപാലങ്ങളും എന്നുള്ള പ്രാർത്ഥന ചൊല്ലി  ചൊല്ലി പിന്നെയും തോണി തുഴയുന്നു പുഴ പിന്നെയും ഒഴുകട്ടെ പിന്നെയും..... റോബിൻ ഇരുമാപ്ര



Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി