Hot Posts

6/recent/ticker-posts

അടിച്ചുമാറ്റിയ പഴ്സുകളിലൊന്നും പൈസയില്ല; ‘അന്യംനിന്ന്‘ പോക്കറ്റടി

പ്രതീകാത്മക ചിത്രം

കോട്ടയം ജില്ലയിൽ ഈ വർഷം ഇതുവരെ ഒറ്റ പോക്കറ്റടി കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ടു വർഷവും ഇതുതന്നെയാണു സ്ഥിതി. ബസ് സ്റ്റാൻഡുകളിലും മറ്റും ‘സജീവ‘മായിരുന്ന പോക്കറ്റടിക്കാർ പണി നിർത്താൻ കാരണം അടിച്ചുമാറ്റിയ പഴ്സുകളിലൊന്നും നയാപൈസയില്ല എന്നതാണ്.



ആകെയുള്ളത് എടിഎം, ക്രെഡിറ്റ് കാർഡുകൾ, ലൈസൻസ്, ആധാർ കാർഡ് എന്നിവയുടെ ലാമിനേറ്റഡ് പകർപ്പ്.



എങ്കിലും ‘അനുബന്ധ‘ പരിപാടികളായ തിരക്കിനിടെ മാല മോഷണം, ബാഗിൽ നിന്നു പണം അപഹരിക്കൽ തുടങ്ങിയവയൊക്കെ അങ്ങ് നടക്കുന്നുമുണ്ട്.


പഴ്സിൽ പണം കുറയുകയും ഡിജിറ്റൽ കാർഡുകളുടെ എണ്ണം കൂടുകയും ചെയ്തതോടെയാണ് പോക്കറ്റടിക്കാരുടെ ഉത്സാഹം കുറഞ്ഞത്. ഗൂഗിൾപേ, ഫോൺപേ സാങ്കേതിക വിദ്യകളിലൂടെയുള്ള പണക്കൈമാറ്റവും പോക്കറ്റടിക്കാർക്കു ‘തിരിച്ചടിയായി'



ഏതായാലും ബസുകളിലും തിരക്കേറിയ ഉത്സവപ്പറമ്പുകളിലും പൊതുജനങ്ങൾക്കും പൊലീസിനും തലവേദനയായിരുന്ന പോക്കറ്റടിയിൽ നിന്നാണു ജനം രക്ഷപ്പെട്ടത്. പോക്കറ്റടി സൂക്ഷിക്കുക എന്ന ബോർഡും ഏറെക്കുറേ അപ്രത്യക്ഷമായി.




Reactions

MORE STORIES

തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു