Hot Posts

6/recent/ticker-posts

കെ ഫോണിന് തുടക്കം, നിരക്കുകൾ അറിയാം...




തിരുവനന്തപുരം: സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘കെ ഫോൺ’ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. മറ്റുള്ളവരെക്കാൾ കുറഞ്ഞ നിരക്കിൽ കെ ഫോൺ സേവനം ലഭ്യമാക്കുമെന്നാണ്  വാഗ്ദാനം. 6 മാസത്തേക്കുള്ള 9 പ്ലാനുകളും ചടങ്ങിൽ പുറത്തിറക്കി. 


നിലമ്പൂർ അമരമ്പലത്തെ നഴ്സിങ് വിദ്യാർഥിനി വിസ്മയ, വയനാട് കണിയാമ്പറ്റ പന്തലാടിക്കുന്ന് കോളനിവാസികൾ, തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗവ.എൽപിഎസ് വിദ്യാർഥികൾ, കോട്ടയം എരുമേലി കൂവപ്പള്ളി വില്ലേജ് ഓഫിസ് ജീവനക്കാർ എന്നിവരുമായി കെ ഫോൺ കണക്‌ഷൻ ഉപയോഗിച്ച് മുഖ്യമന്ത്രി തത്സമയം സംവദിച്ചു.


വെബ് പേജ് മന്ത്രി കെ.എൻ.ബാലഗോപാലും ആപ്ലിക്കേഷൻ മന്ത്രി എം.ബി.രാജേഷും മോഡം മന്ത്രി കെ.കൃഷ്ണൻകുട്ടിയും പുറത്തിറക്കി. പദ്ധതിയുടെ 97% പൂർത്തിയായെന്നു കെ ഫോൺ എംഡി ഡോ. സന്തോഷ്ബാബു പറഞ്ഞു. 



സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രാദേശികമായി ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചിരുന്നെങ്കിലും അഴിമതി ആരോപിച്ച് യുഡിഎഫ് ബഹിഷ്കരിച്ചു. 



കെ ഫോൺ നിരക്ക്

6 മാസത്തേക്കുള്ള നിരക്ക് (നികുതി കൂടാതെ), ഡേറ്റ, വേഗം എന്നിവ ഇങ്ങനെ:

രൂപ– ഡേറ്റ– വേഗം 

1794 രൂപ– 3000 ജിബി, 20 എംബിപിഎസ് 

2094 രൂപ– 3000 ജിബി, 30 എംബിപിഎസ് 

2394 രൂപ– 4000 ജിബി, 40 എംബിപിഎസ് 

2694 രൂപ– 5000 ജിബി, 50 എംബിപിഎസ് 

2994 രൂപ– 4000 ജിബി, 75 എംബിപിഎസ് 

3594 രൂപ– 5000 ജിബി, 100 എംബിപിഎസ് 

4794 രൂപ– 5000 ജിബി, 150 എംബിപിഎസ് 

5994 രൂപ– 5000 ജിബി, 200 എംബിപിഎസ് 

7494 രൂപ– 5000 ജിബി, 250 എംബിപിഎസ്






Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ