സംഭവത്തിൽ കടയ്ക്കൽ സ്വദേശിയായ അൻപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 52 വയസുള്ള കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
അമ്മ കുഞ്ഞിനെ കുളിപ്പിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് വേദനയുളളതായി കുഞ്ഞ് പറഞ്ഞു. ക്ഷതം ഏറ്റതാണെന്നു മനസിലാക്കിയ അമ്മ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണു കുട്ടി പീഡനത്തിരയായെന്നു മനസിലായത്. ഡോക്ടറോടു കുട്ടി പീഡനവിവരം പങ്കുവയ്ക്കുകയായിരുന്നു. കടയ്ക്കല്‍ പൊലീസ് പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.