Hot Posts

6/recent/ticker-posts

വീടിന് മുകളിൽ കയറി അക്രമം, പരിഭ്രാന്തി സൃഷ്ടിക്കൽ; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ


പൂഞ്ഞാർ തെക്കേക്കര പാതാമ്പുഴയിൽ ബുധനാഴ്ച പുലർച്ചെ 3:00 മണിയോടെയാണ് സംഭവമുണ്ടായത്. ജാർഖണ്ഡ് സ്വദേശി അന് മോൻ ടിഖിടി ആണ് ഡോ. ജേക്കബ് പ്ലാത്തോട്ടത്തിന്റെ വീടിന് മുകളിൽ കയറി വലിയ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. 


സംഭവ സ്ഥലത്തിന് സമീപം വാഴത്തോട്ടത്തിൽ ജോലിക്കായാണ് ടിഖിടി അടക്കം മൂന്ന് പേർ കഴിഞ്ഞദിവസം ജാർഖണ്ഡിൽ നിന്നും ഇവിടെയെത്തിയത്. വരുന്ന വഴിയിൽ ടെയിനിൽ വച്ച് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇയാൾക്ക്  ചില മാനസിക പ്രശ്നങ്ങൾ ഉള്ളതായും പറയപ്പെടുന്നു. 


ചൊവ്വാഴ്ച രാത്രി ഇവർ താമസിക്കുന്ന വീട്ടിൽ കിടന്നു ടിഖിടി ബഹളം വെച്ചു. പുറത്തേക്ക് ഇറങ്ങിയ സംഘം ഡോക്ടർ ജേക്കബിന്റെ വീടിൻറെ മുന്നിലും ബഹളവും വഴക്കുമായി. വീട്ടുകാർ ഉണർന്ന് ലൈറ്റ് ഇട്ടതോടെ രണ്ടുപേർ ഓടിപ്പോയി. 


ടിഖിടി  പുറത്തെ സ്റ്റെയർകേസിലൂടെ വീടിന് മുകളിലേക്ക് കയറി. ഇതോടെ വീട്ടുകാർ അയൽവാസികളെയും സുഹൃത്തുക്കളെയും വിവരമറിയിച്ചു. ആളുകൾ എത്തിയതോടെ ഇയാൾ നിർമ്മാണ സാമഗ്രികൾ നാട്ടുകാർക്ക് നേരെ വലിച്ചെറിഞ്ഞു. ഈരാറ്റുപേട്ട പോലീസും ഫയർഫോഴ്സും ഇതിനിടെ സ്ഥലത്ത് എത്തി. 

വീടിന് മുകളിൽ കയറിയ ആളെ പിടിക്കാനുള്ള ശ്രമത്തിനിടെ സ്റ്റെയർകേസിൽ നിന്നും താഴെ വീണ് നാട്ടുകാരിൽ ഒരാൾക്ക് പരിക്കേറ്റു. ടെറസിന് മുകളിൽ ഓടുന്നതിനിടെ വീണ് മുഖത്ത് പരിക്കേറ്റ ടിഖിടി  ഒടുവിൽ കീഴടങ്ങി. ഇയാളെ പാലാ താലൂക്ക് ആശുപത്രിയിലും പരിക്കേറ്റ നാട്ടുകാരനെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 


Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്