Hot Posts

6/recent/ticker-posts

കസ്റ്റഡിയിലുള്ളവരുടെ വൈദ്യപരിശോധന; ആശുപത്രിയിൽ പോലീസ് അടുത്തുവേണം




തിരുവനന്തപുരം: കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിക്കുമ്പോൾ പോലീസ് ആരോഗ്യപ്രവർത്തകർക്ക് സമീപത്തുതന്നെ ഉണ്ടാകണമെന്ന് മെഡിക്കോ ലീഗൽ പ്രോട്ടോകോളിന്റെ കരടിൽ നിർദേശം. 


മാറിനിൽക്കണമെന്ന് പോലീസിനോട് ഡോക്ടർമാർ ആവശ്യപ്പെടുകയാണെങ്കിൽ, ആക്രമണമുണ്ടായാൽ തടയാവുന്ന ദൂരത്തിൽവേണം നിൽക്കാൻ. പ്രതികളെ പരിശോധനയ്ക്ക് എത്തിക്കുമ്പോൾ കത്രിക, കത്തി തുടങ്ങിയ വസ്തുക്കൾ ആരോഗ്യപ്രവർത്തകർ സുരക്ഷിത അകലത്തിൽ സൂക്ഷിക്കണം.


കൊട്ടാരക്കരയിൽ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് സർക്കാർ മാനദണ്ഡങ്ങൾ തയ്യാറാക്കിയത്. ഇതിന്റെ കരട് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിയിൽനൽകി. രണ്ടാഴ്ചയ്ക്കകം മാനദണ്ഡൾ അന്തിമമാക്കും.



കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ പോലീസ് സ്വയം നിരീക്ഷണത്തിലൂടെയോ നാട്ടുകാരിൽനിന്നോ മനസ്സിലാക്കണം.


നേരിട്ട് ആശുപത്രിയിലേക്ക് എത്തിക്കേണ്ട സാഹചര്യമുണ്ടായാൽ സ്റ്റേഷനിൽ അറിയിക്കണം. സ്വഭാവത്തിൽ അസ്വാഭാവികതയുണ്ടെങ്കിൽ വൈദ്യപരിശോധനയ്ക്ക് എത്തിക്കുമ്പോൾ കൈവിലങ്ങണിയിക്കാം. ശാന്തനാകുന്നപക്ഷം ഊരിമാറ്റുകയുംചെയ്യാം.




കൈവശം ഒരുതരത്തിലുള്ള ആയുധവുമില്ലെന്ന് ഉറപ്പാക്കണം. മയക്കുമരുന്നോ വിഷമോ ശരീരത്തിൽ ഒളിപ്പിച്ചിട്ടില്ലെന്നും ഉറപ്പാക്കണം. അക്രമവാസന കാണിക്കുന്നയാളെങ്കിൽ വൈദ്യപരിശോധനയ്ക്കുമുമ്പേ അക്കാര്യം ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും അറിയിക്കണം.

അക്രമാസക്തനായാൽ ശാന്തനാക്കാൻ ആരോഗ്യപ്രവർത്തകരും പോലീസിനെ സഹായിക്കണം.അറസ്റ്റിലായ വ്യക്തിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്യുമ്പോൾ മജിസ്‌ട്രേറ്റിന്റെ പ്രത്യേക നിർദേശമില്ലാതെ വിലങ്ങണിയിക്കരുത്. വാറന്റ് നടപ്പാക്കാനായി വ്യക്തികളെ അറസ്റ്റുചെയ്താലും മജിസ്‌ട്രേറ്റിന്റെ ഉത്തരവോടെ മാത്രമേ കൈവിലങ്ങണിയിക്കാവൂ. അറസ്റ്റിലായവരെ സ്റ്റേഷനിലും മജിസ്‌ട്രേറ്റിനും മുന്നിലും എത്തിക്കുന്നതുവരെ കൈവിലങ്ങ് വേണമെന്ന് പോലീസിന് തോന്നിയാൽ അതാകാം.

Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
'റൺ ഫോർ യൂണിറ്റി' ക്യാമ്പയിൻ സംഘടിപ്പിച്ച്‌ വിസാറ്റ്
ജല ജീവൻ മിഷൻ പദ്ധതിയിലൂടെ കേരളം സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനമായി മാറും: ജോസ് കെ മാണി എം.പി.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"